General

മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു അഡ്വ. ഷോൺ ജോർജ്

സിഎംആർഎൽ കമ്പനിക്ക് സേവനമൊന്നും നൽകിയിട്ടില്ല എന്ന് വീണ വിജയൻ മൊഴി നൽകിയതായി എസ്എഫ്ഐഓ കുറ്റപത്രത്തിൽ വന്നതോടുകൂടി സേവനം നൽകിയതിനുള്ള പ്രതിഫലമാണ് കൈപ്പറ്റിയതെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിഞ്ഞു എന്ന് കേസിലെ പരാതിക്കാരനും ബിജെപി സംസ്ഥാന സമിതി അംഗവുമായ അഡ്വ.ഷോൺ ജോർജ് പറഞ്ഞു.

സേവനമൊന്നും നൽകിയിട്ടില്ല എന്ന് ബോധ്യമായതോടുകൂടി കേരളതീരത്തെ കരിമണൽ കൊള്ള ചെയ്യുന്നതിന് സിഎംആർഎൽ കമ്പനി മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പണമാണ് വീണയുടെ കമ്പനി വഴി കൈപ്പറ്റിയതെന്ന് വ്യക്തമായിരിക്കുകയാണ്.

ഇതുവഴി സിപിഎം നാളിതുവരെ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണ് നടന്നതെന്നുള്ള വാദം പൂർണ്ണമായും പൊളിഞ്ഞു വീണിരിക്കുകയാണ് എസ്എഫ്ഐഓ യ്ക്ക് നൽകിയ മൊഴിയിൽ എക്സാലോജിക് കമ്പനി ഉദ്യോഗസ്ഥരും, സിഎംആർഎല്ലിന്റെ ഐ ടി ഹെഡും,വീണയും യാതൊരു സേവനങ്ങളും നൽകിയിട്ടില്ല എന്ന് മൊഴി നൽകിയതായി എസ്എഫ്ഐഓ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു.

പരാതിക്കാരൻ എന്ന നിലയിൽ അഡ്വ. ഷോൺ ജോർജിന് എസ്എഫ്ഐ കുറ്റപത്രത്തിന്റെ കോപ്പി എറണാകുളം എസ്എഫ്ഐഓ സ്പെഷ്യൽ കോർട്ടിൽ നിന്നും ഇന്നലെയാണ് ലഭിച്ചത്.

സർക്കാരിന്റെ ഉടമസ്ഥയിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി 25 കോടി രൂപയിലധികം നഷ്ടം വരുത്തിയ കേസിൽ മുഖ്യപ്രതിസ്ഥാനത്ത് നിക്കുന്ന മുഖ്യമന്ത്രി ഒരു നിമിഷം പോലും വൈകാതെ തൽസ്ഥാനം രാജിവെച്ച് ഒഴിയണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *