വെള്ളികുളം: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെകുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമം ശ്രദ്ധേയമായി.
വാർദ്ധക്യത്തിലൂടെ കടന്നു പോകുന്ന മുതിർന്നവരുടെ ഒത്തുചേരൽ എല്ലാവർക്കും ആവേശവും പുത്തൻ ഉണർവും നൽകി.വിശുദ്ധ കുർബാനയോടെയാണ്സംഗമം ആരംഭിച്ചത്.മുതിർന്നവർക്ക് വേണ്ടി ആരാധനയും കുമ്പസാരവും നടത്തപ്പെട്ടു.
വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ബേബി വടക്കേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു വികാരി ഫാ .സ്‌കറിയ വേകത്താനം വയോജനസംഗമം ഉദ്ഘാടനം ചെയ്തു.”വാർദ്ധക്യകാലം അനുഗൃഹീതമാക്കാൻ” എന്ന വിഷയത്തെക്കുറിച്ച് ഫാ മാർട്ടിൻ മാന്നാത്ത് ഒ. എഫ് എം ക്ലാസ് നയിച്ചു.ചാക്കോച്ചൻ കാലാപറമ്പിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
സംഗമത്തിൽ ഏറ്റവും പ്രായം കൂടിയ 93 വയസുകാരനായ കെ .ജെ . തോമസ് കൊച്ചുവീട്ടിൽ, 85 വയസായ തങ്കമ്മ ജോസഫ് മുത്തനാട്ട് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് ഫാ.സ്‌കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു.സംഗമത്തിൽ ഭാഗ്യശാലിയായി തോമസ് വാഴയിലിനെ തെരഞ്ഞെടുത്തു സമ്മാനം നൽകി.
എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.വയോജന സംഗമ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.93 വയസ്സുവരെ പ്രായമുള്ളവർ സംഗമത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. ഇടവകയിലെ നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.ജോയി മുതലക്കുഴിയിൽ, സെലിൻ പുത്തൻപുര, ബേബി വടക്കൽ, ലീലാമ്മ കാലാപറമ്പിൽ , ഡെയ്സമ്മ മുളങ്ങാശ്ശേരിൽ,ബേബി തയ്യിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





