Pala

കളരിയാമ്മാക്കൽ ചെക്ക്ഡാം സന്ദർശിച്ച് പാലാ നഗരസഭ ചെയർപേഴ്സൺ

പാലാ: ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക്ഡാമിലെ ഷട്ടറുകളായി ഉപയോഗിക്കുന്ന തടി പലകകൾ നശിപ്പിച്ചതായി ചില മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിൽ , കാര്യങ്ങളുടെ നിജസ്ഥിതി നേരിൽ കണ്ട് മനസ്സിലാക്കാനായി പാലാ നഗരസഭ ചെയർപേഴ്സൺ കളൽ ചെക്ക്ഡാം സന്ദർശിച്ചു. ചെക്ക്ഡാമിൻ്റെ പ്രശ്നങ്ങൾ പ്രദേശവാസികളടക്കമുള്ളവരോട് ചോദിച്ചറിഞ്ഞു.

ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും, പ്ലാസ്റ്റിക്കും നീക്കം ചെയ്യാനായി ഇറിഗേഷൻ ഡിപ്പാർട്ടുമെൻ്റിൽ നിന്നും കാരാറെടുത്തിരിക്കുന്നയാൾ , ‘ ടി ‘ തടിപലകകൾ അവ മറ്റൊരിടത്ത് സൂക്ഷിച്ചു മാറ്റി വച്ചിരിക്കുകയാണെന്നറിയാൻ കഴിഞ്ഞു.

ഇല്ലിമുളകൾ , തടികൾ , എക്കൽ മണ്ണ് , പ്ലാസ്റ്റിക്രിയാമ്മാക്ക കുപ്പികൾ , ചില്ല് മദ്യക്കുപ്പികൾ അടക്കം മാലിന്യ കൂമ്പാരം ഡാമിൽ തങ്ങി നിൽക്കുന്നതിനാൽ ക്ലീനിംഗ് അതീവ ദുഷ്ക്കരമാണെന്നും ജലനിരപ്പ് കുറച്ചെങ്കിലും താഴ്ത്താതെ മാലിന്യം നീക്കൽ നടപടികൾ അസാധ്യമാണെന്നും കരാറുകാരൻ അറിയിച്ചു.
ജലനിരപ്പ് ക്രമാതീതമായി താഴ്ത്തുന്നതു വഴി പൊതുജനങ്ങളുടെ കുടിവെള്ള പ്രശ്നം രൂക്ഷമാക്കാതെ , മാലിന്യം നീക്കൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും കരാറുകാരന് നിർദ്ദേശം നൽകി.

കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു പുളിക്കകണ്ടം, സിജി ടോണി, ബിജു വരിയ്ക്കയാനി എന്നിവരോടൊപ്പമാണ് ചെയർപേഴ്സൺ കളരിയാമ്മാക്കൽ ചെക്ക്ഡാം സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *