General

ഇരുമാപ്ര അഞ്ചുമലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം

ഇരുമാപ്ര: വേൾട്ടേജ് ക്ഷാമത്താൽ വലഞ്ഞ് അഞ്ചുമല പ്രദേശം. ഈരാറ്റുപേട്ട കെഎസ്ഇബിക്ക് കീഴിലെ മേലുകാവ് സെക്‌ഷനിൽപ്പെട്ട ഇരുമാപ്ര അഞ്ചുമല ഭാഗത്തെ ഉപഭോക്താക്കളാണ് വർഷങ്ങളായി വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്നത്. വിഷയത്തിൽ നിരവധിതവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

വൈദ്യുതി ഉപയോഗം വർധിക്കുന്ന വൈകുന്നേരം ആറുമുതൽ രാത്രി പത്തുവരെയുള്ള സമയങ്ങളിൽ പ്രദേശവാസികൾക്ക് ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാൻ സാധിക്കുന്നില്ല. വോൾട്ടേജ് ക്ഷാമം വിദ്യാർഥികളെയും കിടപ്പുരോഗികളെയും കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. ദീർഘസമയം വോൾട്ടേജ് ക്ഷാമം നേരിടുന്നതിനാൽ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കേടായിപ്പോകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

അഞ്ചുമലയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചാൽ മാത്രമേ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂവെന്നാണു നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *