ഈരാറ്റുപേട്ട : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. യു.ഡി.എഫ് പ്രവർത്തകർ ആവേഷകരമായ സ്വീകരണമൊരുക്കി. തെക്കേക്കര എട്ട് പങ്കിൽ നിന്നും ആരംമ്പിച്ച പര്യടന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാറിന്റെ മതേതര മനസിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് തന്റെ ലക്ഷ്യമെന്ന് സെബാസ്റ്റ്യൻ എം.ജെ. പറഞ്ഞു. നാണ്യ വിളകളുടെ വ്യാപാര കേന്ദ്രമാണ് ഈരാറ്റുപേട്ട. വാഹന വ്യാപാര രംഗത്തും, ചെറുകിട കച്ചവട രംഗത്തും മികച്ച ഒരു കേന്ദ്രം കൂടിയാണ് ഈ നാട്. ഇവയുടെ വളർച്ചക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറ്റം കൊണ്ടുവരും.
വികസന മുരടിപ്പിന് പരിഹാരം കാണണം. താലൂക്കും സിവിൽ സ്റ്റേഷനുമെല്ലാo നാട്ടിൽ ഉണ്ടാവണം. ഇതിനായി കൂട്ടായ പ്രവർത്തനം അനിവാര്യമാണ് അദ്ദേഹം തുടർന്നു പറഞ്ഞു. വിവിധ യോഗങ്ങളിൽ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, കെ.എ.മുഹമ്മദ് ഹാഷിം, നഗരസഭ ചെയർമാൻ അഡ്വ. വി പി. കാസർ, പ്രകാശ് പുളിക്കൻ, അനസ് നാസർ, കെ.എ. മാഹിൻ, ഹാഷിം പുളിക്കൽ, പി.എച്ച്. നൗഷാദ്, കെ.ഇ.എ.ഖാദർ, റാസി ചെറിയ വല്ലം, റഷീദ് വടയാർ, അബ്സാർ മുരിക്കോലിൽ എന്നിവർ സംസാരിച്ചു.





