പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 4.75 കോടി രൂപ അനുവദിച്ച് പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
മുൻ എംഎൽഎ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കിരൺ രാജൻ, നൗഷാദ് വെമ്പ്ളി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ രാജി ,സിഡിഎസ് ചെയർപേഴ്സൺ ബിസ്മി സൈനുദ്ദീൻ ,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ റാണി വിജയലക്ഷ്മി സി. ജി, സൂസൻ സാറ സാമുവൽ, കൊക്കയാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭന ഹരീഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിജോയ് ജോസ് മുണ്ടുപാലം , പി. എസ് സജിമോൻ , മുൻ പഞ്ചായത്ത് മെമ്പർ പി. വി വിശ്വനാഥൻ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കളായ കെ.റ്റി ബിനു, ജിജോ കാരയ്ക്കാട്ട്, ടി.പി റഷീദ്, കെ. എസ് മോഹനൻ, കുപ്ലി ഹസ്സൻ , ലത്തീഫ് പി. പണിക്കവീട്ടിൽ, ജോസ് നടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
മുക്കുളം,വടക്കേമല,ഉറുമ്പിക്കര, വെമ്പ്ളി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനങ്ങൾ ആശ്രയിച്ചിരുന്ന മുക്കുളം പാലം തകർന്നതോടെ പ്രദേശവാസികൾ ഏറെ ദുരിതത്തിലായിരുന്നു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമന്റെയും ഇടപെടലുകളെ തുടർന്നാണ് ഇരു ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ പാലം യാഥാർത്ഥ്യമായത്.
36 മീറ്റർ നീളവും 9 മീറ്റർ വീതിയും ഉള്ള ഈ പാലം പൂർത്തിയായതോടെ ഈ മേഖലയിലെ ജനങ്ങളുടെ വലിയൊരു വികസന സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.





