അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു ഛത്തീസ്ഗഡിൽ ജയിലിൽ അടക്കപ്പെട്ട സിസ്റ്റർ പ്രീതി മരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഉടൻ ജയിൽ മോചിതരാക്കണമെന്നും അവർക്കു നീതി ലഭ്യമാക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച ബി. ജെ. പി. സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിനോടാണ് മേജർ ആർച്ചുബിഷപ് ഈ ആവശ്യം ഉന്നയിച്ചത്.
സഭാ വിശ്വാസികൾ മാത്രമല്ല, പൊതുസമൂഹം മുഴുവനും സമൂഹനന്മക്കായി സേവനനിരതരായ സിസ്റ്റർമാർ അഭിമുഖീകരിക്കേണ്ടിവന്ന അക്രമസംഭവങ്ങളിൽ ആശങ്കാകുലരാണ്.
രണ്ടു കോടതികളിൽനിന്നും ജാമ്യം ലഭിക്കാതെ ഇവർ ജയിലിൽ തുടരേണ്ടി വരുന്നതിൽ സഭയുടെ മുഴുവൻ ആശങ്കയും വേദനയും പ്രതിഷേധവും പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കണം. ഈ വിഷയത്തിൽ ക്രിയാത്മകമായ പ്രായോഗിക നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആൾക്കൂട്ടവിചാരണ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൂടിക്കാഴ്ചയിൽ മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
അതേസമയം ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്രസർക്കാരും ഭാരതീയ ജനതാപാർട്ടിയും ഈ വിഷയ ത്തിൽ സ്വീകരിച്ചിരിക്കുന്ന അനുകൂലനിലപാടുകളെക്കുറിച്ചും സിസ്റ്റേഴ്സിനെ ഉടൻ ജയിൽ മോചിതരാക്കാൻ സ്വീകരിച്ചിച്ചിരിക്കുന്ന നടപടികളെക്കുറിച്ചും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും ആഭ്യ ന്തരമന്ത്രിയും നൽകിയിരിക്കുന്ന ഉറപ്പും മേജർ ആർച്ചുബിഷപിനെ ധരിപ്പിച്ചു. ബി. ജെ. പി സംസ്ഥാന വൈസ്പ്രസിഡണ്ട് ശ്രീ ഷോൺ ജോർജും ശ്രീ രാജീവ് ചന്ദ്രശേഖറിനോടോപ്പം ഉണ്ടാ യിരുന്നു.