പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ, മഴയും വെയിലുമേൽക്കാതെ ബസിൽ കേറുന്നതിന് വേണ്ടി, കോൺഗ്രസ് പാർട്ടിയുടെ മെമ്പർമാർ, പഞ്ചായത്ത് കമ്മറ്റിയിൽ അവശ്യപെട്ടതിന് പ്രകാരം, പഞ്ചായത്ത് കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ച് , ടെൻഡർ നടപടികൾ പൂർത്തിയാക്കി, നിർമാണം ആരംഭിച്ച
“ബസ് ബേ” യുടെ പണികൾ, ആരംഭിച്ചതിന്റ പിറ്റേന്ന്, പരസ്യമായി സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടു തടഞ്ഞതിന്റ കാരണം വ്യക്തമാക്കണമെന്ന്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി അവശ്യപെട്ടു.
വികസനം ആരു കൊണ്ടു വന്നാലും അതിനെ പിന്താങ്ങുന്ന നിലപാടാണ് കോൺഗ്രസ് പാർട്ടിക്കുള്ളത്. അഴിമതിക്കും സ്വജന പക്ഷ പാതിത്വത്തിനുമേതിരെ ശക്തമായ നിലപാടാണ് കോൺഗ്രെസ്സിനുള്ളത്. പഞ്ചായത്തിന്റെ വർക്കുകളിൽ അഴിമതിയുണ്ടെങ്കിൽ അതിൽ അന്വേഷണം ഉണ്ടാവണം. പക്ഷെ, ഒരു പ്രേവർത്തി ആരംഭിക്കുന്നതിന് മുൻപ് തന്നെ, അഴിമതി ആരോപിച്ചു തടസ്സപ്പെടുത്തുന്നത് ശരിയല്ല.
പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ പ്രവേശന ഭാഗത്തു, നിയമ വിരുദ്ധമായി പണിത കെട്ടിടത്തിന് ഭരണ സ്വാധീനം ഉപയോഗിച്ച് വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തുകൊണ്ട്, കച്ചവടമുറികൾ സംഘടിപ്പിച്ചത്,
സിപിഎം പ്രാദേശിക നേതൃത്വത്തിന്റ അഴിമതിയല്ലേ.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, പഴയ ജനപക്ഷം (ഇപ്പോൾ ബിജെപി ) പാർട്ടിയുടെ പിന്തുണ മേടിച്ച്, 4 വർഷക്കാലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത് L D F ഘടക കക്ഷിയായ കേരള കോൺഗ്രസ് (M) ന്റെ പ്രെതിനിധി ആയിരുന്നല്ലോ. ആ നാലു വർഷവും ജനപക്ഷ പാർട്ടിയും സിപിഎം ഒരുമിച്ചല്ലേ പഞ്ചായത്ത് ഭരണം നടത്തിയത്.
അവരെ കോൺഗ്രസ് പാർട്ടി അവിശ്വാസ പ്രമേയം കൊണ്ടു വന്നു പുറത്താക്കിയ ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, കോൺഗ്രസ് പാർട്ടിയുടെ മാത്രം വോട്ട് കൊണ്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ന് ലെഭിച്ചത്. എങ്കിലും കോൺഗ്രസ് പാർട്ടി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ൽ അപ്പോഴും, ഇപ്പോഴും പ്രതിപക്ഷത്താണ്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് നെതിരെ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതെ,L D F വിട്ടു നിന്ന് കൊണ്ട്, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് നെ സംരംക്ഷിക്കുക്കുകയല്ലേ സിപിഎം ചെയ്തത്.
പൂഞ്ഞാറിലെ മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളുടെ പേർ ഉൾപ്പെടുത്തി മാത്രമേ, ഗാന്ധിജി യുടെ പ്രതിമ സ്ഥാപിക്കാവുയെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ആദ്യം രംഗത്ത് വന്നതും പരാതി നൽകിയതും, അതിന് വേണ്ടി ഒരു ദിവസത്തെ ഉപവാസ സമരം നടത്തിയതും കോൺഗ്രസ് പാർട്ടിയാണ്.
അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് കോൺഗ്രസ് പാർട്ടി എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. തെളിവില്ലാത്ത ആരോപണം ഉന്നയിച്ച്, ബഹുജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ ഒരു പദ്ധതി തടസ്സപ്പെടുത്തുന്ന സിപിഎം നിലപാട് തിരുത്തി, ബസ് ബേ നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ, ബഹു ജനങ്ങളെ അണിനിരത്തി, തുടർ സമര പരിപാടികൾക്ക് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്ന്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് പാർട്ടി പ്രസ്താവിച്ചു.